ഇന്‍ഡ്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ – ഒരു കര്‍ഷകന്റെ പഠനം

2008 ഏപ്രില്‍ ഒന്നിന് ഉല്പന്ന നിര്‍മ്മാതാക്കളുടെ (ടയര്‍ നിര്‍മ്മാതാക്കളും മറ്റു നിര്‍മ്മാതാക്കളും ചേര്‍ന്നത്) പക്കല്‍ 78635 ടണ്‍ സ്വാഭാവിക റബ്ബറിന്റെ സ്റ്റോക്കുണ്ടായിരുന്നു. 2009 മാര്‍ച്ച് 31 ന് അവരുടെ പക്കല്‍ സ്റ്റോക്ക് 39055 ടണ്‍ ആയി കുറഞ്ഞു. ഈ കാലയളവില്‍ 81545 ടണ്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കര്‍ഷകര്‍ 814965 ടണ്‍ വിറ്റപ്പോള്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 750870 ടണ്‍ മാത്രമാണ്. ഒക്ടോബര്‍ മുതല്‍ ജനുവരിവരെ കര്‍ഷകര്‍ വിറ്റത് 304930 ടണ്‍ ആണെങ്കില്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 241168 ടണ്‍ മാത്രവും. സെപ്റ്റംബറില്‍ 12717 ടണ്‍ ഇറക്കുമതി അന്താരാഷ്ട്രവില 13228 ഉം ആഭ്യന്തരവില 13536 ഉം രൂപ പ്രതി ക്വിന്റല്‍ വിലയുള്ളപ്പോഴായിരുന്നു. അതേപോലെ ഒക്ടോബറില്‍ 15948 ടണ്‍ ഇറക്കുമതി അന്താരാഷ്ട്രവില 9963 ഉം ആഭ്യന്തരവില 9074 ഉം രൂപ പ്രതി ക്വിന്റല്‍ വിലയുള്ളപ്പോഴായിരുന്നു. ആഭ്യന്തര വില താണിരുന്നപ്പോഴും ഒക്ടോബറില്‍ നഷ്ടം സഹിച്ച് നടത്തിയ ഇറക്കുമതി മുന്തിയ ഉല്പാദന കാലത്തെ വിലയിടിക്കുവാന്‍ വേണ്ടിയായിരുന്നു. ഇപ്രകാരം വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ പ്രതിമാസ തിരിമറിനടത്തിയും 2009 മാര്‍ച്ച് അവസാനം കര്‍ഷകരുടെ പക്കല്‍ സ്റ്റോക്ക് 95925 ടണ്‍ ആയി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അപ്രകാരമാണ് മാര്‍ച്ച് അവസാനം 200015 ടണ്‍ മാസാവസാന സ്റ്റോക്കായി ഉയര്‍ത്തിക്കാട്ടുന്നത്.

കൂടുതല്‍ വായിക്കൂ »

വിഴിഞ്ഞം പദ്ധതി

ലാന്‍കോ പിന്മാറി;വിഴിഞ്ഞം പദ്ധതി അനിശ്ചിതത്വത്തില്‍

പിന്മാറാനുള്ള കാരണം

പദ്ധതി നടത്തിപ്പിലെ തീര്‍പ്പില്ലായ്‌മ
നിയമ നടപടികളിലെ നൂലാമാല

പദ്ധതി പുനരാരംഭിക്കാന്‍

വീണ്ടും ടെന്‍ഡര്‍ നടപടി
അല്ലെങ്കില്‍ ‘സൂമി’ന്‌ അനുകൂലമായി വിധി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന്‌, കരാര്‍ ലഭിച്ച ലാന്‍കോ കൊണ്ടപ്പള്ളി പിന്മാറി. പദ്ധതി നടത്തിപ്പിലെ തീര്‍പ്പില്ലായ്‌മയും നിയമനടപടികളുമാണ്‌ പിന്മാറാന്‍ കാരണമെന്ന്‌ കമ്പനി സര്‍ക്കാരിനെ അറിയിച്ചു. തുറമുഖ പദ്ധതിയുടെ സി.ഇ.ഒ. എല്‍. രാധാകൃഷ്‌ണനെ കത്തുമുഖേനയാണ്‌ നടത്തിപ്പില്‍ നിന്ന്‌ പിന്മാറുന്ന വിവരം ലാന്‍കോ അറിയിച്ചത്‌. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ലഭിച്ച ലാന്‍കോ പിന്മാറുകയും കരാറിനായി ശ്രമിക്കുന്ന സൂം ഡെവലപ്പേഴ്‌സ്‌ നിയമനടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതി അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങുകയാണ്‌.

സൂം ഡെവലപ്പേഴ്‌സിന്‌ അനുകൂലമായി കോടതി വിധിയുണ്ടാവുകയോ, വീണ്ടും ടെന്‍ഡര്‍ നടപടികളിലേക്ക്‌ നീങ്ങുകയോ ചെയ്‌താലേ പദ്ധതി തുടങ്ങാനാകൂ. സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ പിന്നാലെയാണ്‌ മറ്റൊരു വന്‍കിട വികസന പദ്ധതികൂടി അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങുന്നത്‌. അങ്ങനെ, വിവാദത്തില്‍ കുടുങ്ങി മുടങ്ങുന്ന വന്‍പദ്ധതികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ്‌ വിഴിഞ്ഞം തുറമുഖം.

തുടക്കം മുതല്‍ വിവാദത്തിലൂടെയായിരുന്നു വിഴിഞ്ഞം പദ്ധതിയുടെ ചുവടുവയ്‌പ്‌. ആദ്യ ടെന്‍ഡറില്‍ സൂം ഡെവലപ്പേഴ്‌സിന്റെ കണ്‍സോര്‍ഷ്യത്തില്‍ ചൈനീസ്‌ കമ്പനി ഉള്‍പ്പെട്ടതാണ്‌ വിനയായത്‌. കേന്ദ്രം സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ചു. ഏറെ വാക്‌പയറ്റുകള്‍ക്കുശേഷവും കേന്ദ്രം നിലപാട്‌ മാറ്റാതെ വന്നപ്പോള്‍ രണ്ടാമതും ടെന്‍ഡര്‍ ചെയ്‌തു. ചൈനീസ്‌ കമ്പനിയെ മാറ്റി സൂം ഡെവലപ്പേഴ്‌സ്‌ പോര്‍ഷ്യ എന്ന കമ്പനിയുമായി കണ്‍സോര്‍ഷ്യത്തില്‍ ഏര്‍പ്പെട്ട്‌ ടെന്‍ഡര്‍ നല്‍കി. എന്നാല്‍ സാങ്കേതിക ടെന്‍ഡര്‍ തുറന്നപ്പോള്‍ ലാന്‍കോ കൊണ്ടപ്പള്ളിക്ക്‌ അനുകൂല തീരുമാനമാണുണ്ടായത്‌.

നീതിനിഷേധം ആരോപിച്ച്‌ സൂം ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തെങ്കിലും സൂമിന്റെ ടെന്‍ഡര്‍ വീണ്ടും പരിശോധിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. പുനപ്പരിശോധനയിലും സൂമിന്‌ യോഗ്യതയില്ലെന്നാണ്‌ കമ്മിറ്റി വിലയിരുത്തിയത്‌.

തങ്ങളോട്‌ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്ന്‌ കാണിച്ച്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സൂം വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്‌ച സൂം ഹര്‍ജി നല്‍കും. തുറമുഖം നിര്‍മിച്ച്‌ മുന്‍പരിചയമില്ലെന്ന വാദം മുന്നോട്ടുവെച്ചാണ്‌ സൂമിന്‌ അയോഗ്യത വിധിച്ചത്‌. എന്നാല്‍ തങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍പ്പെട്ട മറ്റ്‌ കമ്പനികള്‍ക്ക്‌ ആ മേഖലയില്‍ പരിചയമുണ്ടെന്നും ഇതേ മാനദണ്ഡം നോക്കിയാല്‍ ലാന്‍കോയ്‌ക്കും കരാര്‍ നല്‍കാനാകില്ലെന്നും സൂം പറയുന്നു.

ഇതിനിടെ ഇരു കമ്പനികളുടെയും സാമ്പത്തിക ടെന്‍ഡറിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 332 കോടി രൂപയുടെ അധികലാഭം സൂമിന്റെ ടെന്‍ഡറിനാണെന്ന വിവരം പുറത്തുവന്നതോടെ, സര്‍ക്കാര്‍ ലാന്‍കോയ്‌ക്ക്‌ വേണ്ടി നിലകൊള്ളുന്നതിന്‌ പിന്നില്‍ അഴിമതിയാണെന്ന ആരോപണവും ഉയര്‍ന്നു. സി.പി.എമ്മിലെ ഇരുവിഭാഗവും രണ്ടുവശങ്ങളിലായി ഓരോ കമ്പനിക്ക്‌ വേണ്ടി അണിനിരന്നു. പ്രശ്‌നം വീണ്ടും കോടതിയിലേക്ക്‌ നീങ്ങുന്നതിനിടെയാണ്‌ ലാന്‍കോയുടെ പിന്മാറ്റം.

നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അതോടെ സര്‍ക്കാരിന്റെ ഒത്തുകളി പുറത്തുവരുമെന്നുമുള്ളതിനാലാണ്‌ ലാന്‍കോ പിന്മാറിയതെന്ന്‌ സൂം സി.ഇ.ഒ. അനില്‍തമ്പി പറഞ്ഞു.

തുടര്‍നടപടി കോടതിയുടെ നിര്‍ദ്ദേശത്തിനുംകൂടി വിധേയമായിട്ടായിരിക്കും. സൂമിന്‌ അനുകൂലമായോ, റീ ടെന്‍ഡര്‍ ചെയ്യാനോ വിധിയുണ്ടാകുന്നപക്ഷം അതിനനുസൃതമായ നിലപാട്‌ സര്‍ക്കാരിന്‌ സ്വീകരിക്കേണ്ടിവരും.

ബാലുവിനെ പഴിച്ചു; ഒടുവില്‍ സ്വയം പഴി വാങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ പദ്ധതിയുടെ തടസ്സത്തിന്‌ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്നത്‌ കേന്ദ്ര ഷിപ്പിങ്‌ മന്ത്രിയായിരുന്ന ടി.ആര്‍. ബാലുവായിരുന്നു. പദ്ധതി നടത്തിപ്പില്‍ ഓരോ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിനുണ്ടായ പിഴവാണ്‌ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതിന്‌ കാരണം.

1995-ല്‍ പദ്ധതിയുടെ പ്രാരംഭതല ചര്‍ച്ച നടക്കുമ്പോള്‍ തന്നെ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നും ഒഴിപ്പിക്കുമെന്ന പ്രചാരണം അഴിച്ചുവിട്ട്‌ ഒരു വിഭാഗമാളുകള്‍ പദ്ധതിയെ എതിര്‍ത്തു. വിഴിഞ്ഞത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത്‌ നിരവധി വിദേശ തുറമുഖനിര്‍മ്മാണ കമ്പനികള്‍ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട്‌ വന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പ്‌ ഭയന്ന്‌ പലരും പിന്മാറി.

2006-ല്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചൈനീസ്‌ കമ്പനി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന്‌ പദ്ധതി നടത്താന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയത്തിന്‌ അപേക്ഷ നല്‍കി. പ്രതിരോധം, വിദേശം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ക്ക്‌ പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതിന്‌ പകരം ഷിപ്പിങ്‌ മന്ത്രാലയത്തിന്‌ നേരിട്ട്‌ അപേക്ഷ നല്‍കിയതാണ്‌ പ്രശ്‌നമായത്‌. വന്‍കിട തുറമുഖമാണെങ്കിലും സംസ്ഥാന പദ്ധതിയായതിനാല്‍ മൈനര്‍ തുറമുഖങ്ങളുടെ പട്ടികയിലാണ്‌ കേന്ദ്രം ഇതിനെ കണക്കാക്കിയിരിക്കുന്നത്‌. അതിനാല്‍ ഷിപ്പിങ്‌ മന്ത്രാലയത്തിന്‌ നേരിട്ട്‌ പദ്ധതിയുമായി ഇടപെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബാലുവിനെ സംസ്ഥാന സര്‍ക്കാര്‍ പഴി ചാരി. ചൈനീസ്‌ കമ്പനി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. 2007-ലെ കണക്കനുസരിച്ച്‌ 5400 കോടിയുടെ പദ്ധതിക്കാണ്‌ അവസാനം രൂപം നല്‍കിയത്‌. 1995-ല്‍ 2500 കോടിയില്‍ തീര്‍ക്കേണ്ട പദ്ധതി 2008 ആയപ്പോഴേക്കും കണക്കില്‍ 5400 കോടിയായതുമാത്രം മെച്ചം. കരാറെടുപ്പിക്കാനോ പണി തുടങ്ങിപ്പിക്കാനോ കഴിഞ്ഞില്ല.

കടപ്പാട് – മാതൃഭൂമി 25-06-09

നമ്മുടെ മന്ത്രിമാര്‍ കണ്ട് പഠിക്കട്ടെ പ്രഥമ വനിത ഒബാമയെ

First Lady Michelle Obama pitched right in with shovel

First Lady Michelle Obama pitched right in with shovel

ഒബാമയ്ക്ക് വൈറ്റ്‌ഹൌസില്‍ ഒരു പച്ചക്കറിത്തോട്ടം.

നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വസിക്കുന്ന ബംഗ്ലാവുകള്‍ക്കു ചുറ്റും ഏക്കര്‍ കണക്കിന് ഭൂമിയുള്ളപ്പോള്‍ അവിടെ കൃഷിയിറക്കാതെ കര്‍ഷകരെ കൃഷിചെയ്യുവാന്‍ പ്രേരിപ്പിക്കുക മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ വ്യാകുലരും ആയി മാറുന്നു. അമേരിക്കയെ നാഴികക്ക് നാല്പതുവട്ടം കുറ്റം പറയുന്ന ഇടത് വക്താക്കള്‍ അവിടെ നടക്കുന്ന നല്ലതൊന്നും കാണുന്നില്ലെ?  കേരളത്തിലെ നശിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ നെല്‍പ്പാടങ്ങളും മഞ്ഞപ്പിത്തം ബാധിച്ച തെങ്ങിന്‍ തോപ്പുകളും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും നാള്‍ക്കുനാല്‍ വര്‍ദ്ധിക്കുമ്പോള്‍ പടലപ്പിണക്കങ്ങളുമായി നടക്കുന്ന നമ്മുടെ മന്ത്രിമാര്‍ക്ക് നല്ലൊരു മാതൃക കാട്ടാന്‍ എവിടെയാണ് സമയം? ലഭ്യമായതും കൃഷിക്കനുയോജ്യവുമായ സര്‍ക്കാര്‍ ഭൂമി കൈവശമുള്ളത് തരിശിട്ടിട്ട് കര്‍ഷകരോട് കൃഷിചെയ്യുവാന്‍ പറയുവാന്‍ നമ്മുടെ മന്ത്രിമാര്‍‌ക്കെന്ത് യോഗ്യതയാണുള്ളത്? സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, എം.എല്‍.എ മാരും, എം.പിമാരും സ്വയം ഡിഎയും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുമ്പോള്‍ പണപ്പെരുപ്പത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ വില ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മൂന്നുമുതല്‍ ഏഴിരട്ടിവരെ വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം 14 ഇരട്ടിയായാണ് ഉയര്‍ന്നത്. ഇപ്പോഴും പച്ചക്കറിയുടെയും പാലിന്റെയും മുട്ടയുടെയും വില നിയന്ത്രിക്കുവാന്‍ കരുക്കള്‍ നീക്കുന്നവര്‍ കര്‍ഷകനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പകരം ഉപഭോക്താക്കളെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നടപടികളാണ് വേണ്ടത്.

കാര്‍ഷികോത്പന്നങ്ങളുടെ വില താഴ്ത്തി നിറുത്തുവാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ഉല്പാദനചെലവും മനസിലാക്കുന്നില്ല അറിയുവാന്‍ ശ്രമിക്കുന്നില്ല എന്നതല്ലെ ശരി?. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സഹകരണസംഘങ്ങള്‍ തന്നെ അതിന് ഏറ്റവും വലിയൊരുദാഹരണം. വെളിച്ചെണ്ണയും, സോപ്പ് ലായനിലും, ഡക്‌‌സ്ട്രോസും വെള്ളത്തില്‍ക്കലക്കി പലില്‍ ചേര്‍ത്ത് വിറ്റ് വില നിയന്ത്രിക്കുകയും ലാഭം കൊയ്യുകയും ചെയ്യുമ്പോള്‍ തകരുന്നത് മൃഗസംരക്ഷണമാണ്. ഒപ്പം ക്ഷീരകര്‍ഷകനും.

ലോകത്തില്‍ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ വൈറ്റ് ഹൌസിന് പിന്നില്‍ തൂമ്പയെടുത്ത് കിളച്ച് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ അഭിമാനം തോന്നുന്നു. ടി.വി പരസ്യങ്ങളില്‍ക്കാണുന്ന സമ്പൂര്‍ണ പോഷണം ലഭിക്കാനായി വാങ്ങിക്കഴിക്കുന്നവയ്ക്ക് പകരം പ്രയോജനപ്പെടുത്താന്‍ സ്വന്തം ജൈവകൃഷിയിടത്തുനിന്നും കിട്ടുന്ന പച്ചക്കറികളുടെ ഏഴയലത്ത് നില്‍ക്കുവാനുള്ള യോഗ്യത ഇല്ല എന്ന്  Michelle Obama തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തമായി കൃഴിചെയ്ത്  ഒരു വെണ്ടയ്ക്കയെങ്കിലും പുഴുങ്ങിത്തിന്നാലെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളു.

രണ്ടേമുക്കാല്‍ എക്കര്‍ സ്ഥലം കൈവശമുള്ള മുഖ്യമന്ത്രിയും, രണ്ടര ഏക്കറിന് മുളിലുള്ള ധനമന്ത്രിയും, രണ്ടര ഏക്കറടുപ്പിച്ചുള്ള നിയമ മന്ത്രിയും കൂടെയുള്ള മറ്റ് മന്ത്രിമാരും പച്ചക്കറി കൃഷി ചെയ്ത്  (ചെയ്യിച്ചായാലും കുഴപ്പമില്ല) സ്വന്തം ഭക്ഷണത്തിന്റെ ഒരംശം എങ്കിലും വിഷമില്ലാതെ കഴിക്കുവാന്‍ ശ്രീമതി ഒബാമയെ അനുകരിച്ചാല്‍ മതി. വിവരാവകാശ നിയമപ്രകാരം ലഭിച്ച നമ്മുടെ മന്ത്രിമാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ വിസ്തൃതിയും അവിടെനിന്ന് കിട്ടുന്ന കാര്‍ഷികാദയവും താഴെ കാണാം.

Page1Page2

തരൂര്‍ വ്യത്യസ്തനായ എം.പി എന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍

ശശി തരൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ഹൈക്കോടതി ബെഞ്ച്‌ പ്രശ്‌നം ഉടന്‍ പരിഹരിക്കും – ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്‌ പ്രശ്‌നം പുതിയ നിയമമന്ത്രി, പുതിയ ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുമായി ആശയവിനിമയം നടത്തി പരിഹരിക്കാന്‍ സമീപഭാവിയില്‍ത്തന്നെ കഴിയുമെന്ന്‌ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ ക്ലിഫ്‌ ഹൗസില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ വിവിധ കേന്ദ്രമന്ത്രിമാരോട്‌ താന്‍ രണ്ടാഴ്‌ചക്കാലം ചര്‍ച്ചനടത്തി. മിക്ക പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിശദമായ രൂപരേഖ നല്‍കേണ്ടതുണ്ട്‌. തിരുവനന്തപുരത്തിന്‍േറതായ ആറേഴു പദ്ധതികളുണ്ട്‌. തിരുവനന്തപുരം നഗരത്തെ മറ്റൊരു അന്താരാഷ്‌ട്ര നഗരത്തിന്റെ ‘സൗഹൃദസിറ്റിയായി പരിഗണിക്കുന്ന കാര്യത്തില്‍ ആ രാഷ്‌ട്രവുമായി പ്രാഥമിക ചര്‍ച്ച നടത്തി. അവിടെനിന്ന്‌ ഒരുസംഘം ഉടന്‍ തലസ്ഥാനം സന്ദര്‍ശിക്കും.

അന്താരാഷ്‌ട്ര സെമിനാറുകള്‍, നാഗര്‍കോവില്‍ – തിരുവനന്തപുരം പാത നവീകരണം, വിഴിഞ്ഞത്തെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ വികസനം എന്നീ കാര്യങ്ങളില്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിഴിഞ്ഞം മത്സ്യകേന്ദ്രം മാറ്റുകയില്ലെന്ന്‌ കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. തലസ്ഥാനത്തെ സ്‌പോര്‍ട്‌സ്‌ സൗകര്യങ്ങളുടെ വികസനത്തെപ്പറ്റിയും ആശയവിനിമയം നടത്തിയിട്ടുണ്ട്‌.

സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകള്‍ സഹകരണപാതയില്‍, സൗഹാര്‍ദ്ദപരമായ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന്‌ മുഖ്യമന്ത്രിയോട്‌ താന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി ശശി തരൂര്‍ പറഞ്ഞു.

കടപ്പാട് – മാതൃഭൂമി 14-06-09

രാഷ്ട്രീയത്തിന് അതീതമായി തലസ്ഥാന വികസനം: തരൂര്‍

തിരുവനന്തപുരം: ജനാഭിലാഷത്തിനൊപ്പമുണ്ടെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ നല്‍കിയ സന്ദേശം നഗരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു പുതിയ ചിറകുകള്‍ നല്‍കി. തലസ്ഥാന വികസനത്തിന് ഇതിനകം തന്നെ 12 കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്നും തിരഞ്ഞെടുപ്പുകാലത്തു നല്‍കിയ ഓരോ വാഗ്ദാനവും തന്റെ പരിഗണനയിലുണ്ടെന്നും മലയാള മനോരമ സംഘടിപ്പിച്ച നഗരവികസന സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
ബയോടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 30 ഏക്കറിലേറെ സ്ഥലം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയ എ. സമ്പത്ത് എംപി ശുദ്ധജലം, റോഡ് വികസനം എന്നിവയ്ക്കു മുന്‍ഗണന കൊടുക്കുമെന്നും അറിയിച്ചു.  തലസ്ഥാന വികസനത്തിനു കേന്ദ്ര സഹായത്തിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്ത സെമിനാറില്‍ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ക്രിയാത്മകമായി പ്രതികരിച്ചു. ഓരോ മേഖലയിലും നടപ്പാക്കേണ്ട പദ്ധതികള്‍ കേന്ദ്രമന്ത്രിക്കു മുന്നില്‍ അവര്‍ അവതരിപ്പിച്ചു.

ഇവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയും പ്രായോഗികതയും പ്രകടമാക്കിയ ശശി തരൂര്‍ രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനുവേണ്ടി യത്നിക്കുമെന്നും വ്യക്തമാക്കി. വികസനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു ലഭിക്കണമെന്നു ശശി തരൂര്‍ പറഞ്ഞു. മുന്‍പ് അനുവദിച്ചിട്ടുള്ള ഫണ്ട് ചെലവഴിച്ചിട്ടില്ല എന്ന സ്ഥിതിയുണ്ട്. വീണ്ടും പണം ലഭിക്കാന്‍ ഇതു തടസ്സമാണ്. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ വിശദമായ പഠനവും അതിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതിക നിര്‍ദേശങ്ങളും വേണം.

ഇതുണ്ടെങ്കില്‍ കേന്ദ്രത്തില്‍നിന്നു പണം ലഭ്യമാക്കുന്നതു പ്രശ്നമല്ല. ദേശീയപാത, ബൈപാസ് വികസനം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു യാഥാര്‍ഥ്യമാക്കും. ഹൈക്കോടതി ബെഞ്ച് പുന:സ്ഥാപിക്കാനുള്ള ആത്മാര്‍ഥ ശ്രമം ആരംഭിച്ചു. നിയമമന്ത്രി, ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവരുമായി ചര്‍ച്ചനടത്തി. അന്തരീക്ഷം വളരെ മാറിയിട്ടുണ്ട്. സമരരംഗത്തുള്ളവര്‍ ഇതു മനസ്സിലാക്കി കുറച്ചുകൂടി സാവകാശം നല്‍കണമെന്നേ അഭ്യര്‍ഥിക്കാനുള്ളൂ.

അഞ്ചുവര്‍ഷംകൊണ്ടു പ്രകടമായ മാറ്റം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും ശശി തരൂര്‍ പറഞ്ഞു.  ടെക്നോപാര്‍ക്ക് മുന്‍ സിഇഒ: ജി. വിജയരാഘവന്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ മലയാള മനോരമ ഡപ്യൂട്ടി എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു, സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മര്‍ക്കോസ് ഏബ്രഹാം, ചീഫ് ഓഫ് ബ്യൂറോ ജോണ്‍ മുണ്ടക്കയം എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട് – മനോരമ 14-06-09

ലാവ്‌ലിന്‍ നാള്‍വഴി

ലാവ്‌ലിന്‍ തുടക്കം ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിരാകരണത്തോടെ
1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
1995 ആഗസ്‌ത്‌ 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെയ്‌ക്കുന്നു. സി.വി. പദ്‌മരാജനായിരുന്നു വൈദ്യുതിമന്ത്രി.
1996 ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ എ.കെ.ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി.
1996 മെയ്‌ 20: ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌. മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.
1996 സപ്‌തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.
1996 ഒക്ടോബര്‍ 23: പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.
1997 ഫിബ്രവരി 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഭെല്ലി’നെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.
1997 ഫിബ്രവരി 10: സര്‍ക്കാരും ലാവലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവെയ്‌ക്കുന്നു. പദ്ധതി നവീകരണത്തിന്‌ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവലിന്‌ നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.
1997 ജൂണ്‍ 11: മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നു.
1998 ഏപ്രില്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തികസഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിന്‌ കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.
1998 ജൂലായ്‌ 6: കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാകരാര്‍ ഒപ്പുവെയ്‌ക്കുന്നു.
2001: എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌. എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടുകൊടുത്തതനുസരിച്ച്‌ ലാവലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌.
2005 ജൂലായ്‌ 9: ലാവലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌.
2005 ജൂലായ്‌ 22: ലാവലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍.
2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം ഒന്‍പത്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.
2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐ.യ്‌ക്ക്‌ വിടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നു.
2006 ജൂണ്‍ 1: സി.ബി.ഐ. കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.
2006 ജൂലായ്‌ 19: ‘ക്രൈം’ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിക്ക്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌ സി.ബി.ഐ. ഹൈക്കോടതിയെ അറിയിക്കുന്നു.
2006 നവംബര്‍ 22: സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍.
2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.
2007 ഫിബ്രവരി 8: ലാവലിന്‍ കേസ്‌ സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ. ഡയറക്ടര്‍ ഉത്തരവിടുന്നു.
2007 ഫിബ്രവരി 13: സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.
2008 ഫിബ്രവരി 22: ലാവലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.
2008 മെയ്‌ 18: പിണറായി വിജയനില്‍നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.
2009 ജനവരി 22: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.
2009 ജനവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായി ഒമ്പതാം പ്രതി.
2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതിക്കായി ഹൈക്കോടതി സര്‍ക്കാരിന്‌ മൂന്നുമാസം സമയം നല്‍കി.
2009 ഫിബ്രവരി 14: പിണറായി വിജയന്‌ പി.ബി.യുടെ പിന്തുണ. കേസ്‌ രാഷ്ട്രീയപ്രേരിതമെന്ന്‌ വിലയിരുത്തല്‍.
2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്ന്‌ മുഖ്യമന്ത്രി.
2009 മാര്‍ച്ച്‌ 28: പ്രോസിക്യൂഷന്‍ സംബന്ധിച്ച്‌ മന്ത്രിസഭ ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ ഗവര്‍ണറുടെ കത്ത്‌.
2009 മെയ്‌ 2: പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ എ.ജി.യുടെ നിയമോപദേശം.
2009 മെയ്‌ 3: എ.ജി.യുടെ ഉപദേശം അംഗീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം.
2009 മെയ്‌ 6: പ്രോസിക്യൂഷന്‍ അനുവദിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍നിന്ന്‌ ഒഴിവാക്കി.
2009 മെയ്‌ 7: തീരുമാനം ഗവര്‍ണറെ അറിയിച്ചു.
2009 മെയ്‌ 8: വിവേചനാധികാരം പ്രയോഗിക്കണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്ക്‌ യു.ഡി.എഫ്‌. നേതാക്കളുടെ നിവേദനം.
2009 മെയ്‌ 10: ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി കൈമാറി.
2009 മെയ്‌ 11: ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന്‌ ഗവര്‍ണറുടെ പത്രക്കുറിപ്പ്‌.
2009 മെയ്‌ 13: നിയമോപദേശം ചോര്‍ന്നതിന്‌ എ.ജി.യെ മന്ത്രിസഭായോഗത്തിലേക്ക്‌ വിളിച്ചുവരുത്തണമെന്ന്‌ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ അനുകൂലിച്ചില്ല.
2009 മെയ്‌ 20: എ.ജി.യുടെ നിയമോപദേശത്തെപ്പറ്റി ഗവര്‍ണര്‍ സി.ബി.ഐ.യുടെ മറുപടി തേടി.
2009 ജൂണ്‍ 1: പിണറായിയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക്‌ സി.ബി.ഐ.യുടെ മറുപടി.
2009 ജൂണ്‍ 7: പ്രോസിക്യൂഷന്‌ ഗവര്‍ണറുടെ അനുമതി.
Courtesy- Mathrubhumi