Indian Rubber Statistics

Important details are upadated from April 1996 up to the latest available data – with the diagnosis of Indian Rubber Statistics prepared by S.Chandrasekharan Nair
Please Visit:
Indian Rubber Statistics  and it’s Analysis
(Mathematical errors shows the MISSING of Natural and Synthetic Rubber)



ശശി തരൂര്‍ നാളെയെത്തും; വിമാനത്താവളത്തില്‍ സ്വീകരണം

തിരുവനന്തപുരം: ഐ.പി.എല്‍. വിവാദത്തെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച ഡോ.ശശി തരൂര്‍ ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 12.40ന്റെ ഡെല്‍ഹി വിമാനത്തിലാണ് അദ്ദേഹം എത്തുക.

തരൂരിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിസണ്‍സ് ഫോറം, റസിഡന്റ്‌സ് അസോസിയേഷന്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സംഘടനകള്‍, ക്രിക്കറ്റ് ക്ലബ്ബുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. ഡി.സി.സിയുടെ ആഭിമുഖ്യത്തിലും തരൂരിന് സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരും ഇതില്‍ പങ്കുചേരും. വിമാനത്താവള പരിസരത്ത് സ്വീകരണം നല്‍കാനെത്തുന്നവരോട് തരൂര്‍ സംസാരിക്കും.

പിന്നീട് റാലിയായി ഡി.സി.സി. ഓഫീസിലെത്തുന്ന അദ്ദേഹം അവിടെ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംബന്ധിക്കും. കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.കരുണാകരനെയും തരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലും അദ്ദേഹം സംബന്ധിക്കും.

കടപ്പാട് – മാതൃഭൂമി

തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണം

തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച ഡോ. ശശി തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണ പരിപാടി. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പിന്തുണ തേടുന്നതിന് ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അതിനായി അവര്‍ http://supporttharoor.org എന്ന വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. ആശയവിനിമയത്തിന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച തരൂര്‍ അതിന്റെ ഫലമായി വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും ദോഷത്തെക്കാളേറെ നേട്ടങ്ങള്‍ ഇവയ്ക്കുണ്ടെന്ന നിലപാടാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുള്ളത്.

ശശി തരൂരിന് പിന്തുണ തേടി ആരംഭിച്ച വെബ്‌സൈറ്റില്‍ വിവാദ വിഷയങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കുള്ള വിശദീകരണവും നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത തങ്ങള്‍ പിന്തുണയ്ക്കുന്നത് ശശി തരൂര്‍ എന്ന വ്യക്തിയുടെ ഗുണങ്ങളെയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ”ശശി തരൂര്‍, ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു. നിങ്ങളെ വലിച്ചു താഴെയിടാന്‍ അനുവദിക്കരുത്. കാരണം നല്ലൊരിന്ത്യയ്ക്കായുള്ള താങ്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അതിനൊപ്പം പോകും. ഇന്ത്യയില്‍ മാറ്റമുണ്ടാവുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ നിങ്ങള്‍ കൊണ്ടുവന്നു. അതിനാല്‍ത്തന്നെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു” -വെബ്‌സൈറ്റിലെ ആമുഖക്കുറിപ്പില്‍ ഇത്രമാത്രം.

വെബ്‌സൈറ്റ് തുറന്ന് മണിക്കൂറുകള്‍ക്കകം തന്നെ അതില്‍ 3731 പിന്തുണാ പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. പിന്തുണ അറിയിച്ചവരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു. ഷിബു സോറന്മാരും മായാവതിമാരും വാഴുന്ന ലോകത്ത് തരൂരിനെ ബലിയാടാക്കിയ കോണ്‍ഗ്രസ്സിനെതിരായ വികാരവും പ്രതികരണങ്ങളില്‍ പ്രകടമാണ്.

ശശി തരൂര്‍ തിരിച്ചുവരും എന്ന വിശ്വാസം പ്രതികരിച്ച ഭൂരിഭാഗത്തിനുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയം പരസ്​പരമുള്ള പുറംചൊറിയലാണ്. ഇവിടെയുള്ള ജനങ്ങളുടെ ഓര്‍മ്മയുടെ ദൈര്‍ഘ്യമാവട്ടെ വളരെ ചെറുതും. ഇപ്പോള്‍ വിരല്‍ പൊള്ളിയെങ്കിലും നല്ലൊരു പാഠമാണ് അദ്ദേഹം പഠിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള ശ്രമങ്ങളില്‍ തരൂരിന് ഈ പാഠം ഗുണം ചെയ്യുമെന്നും പ്രതികരണങ്ങളില്‍ പറയുന്നു.

രാജി സംബന്ധിച്ച് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്ന തരൂര്‍ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേരും. വിശദമായ യാത്രാപരിപാടി സുഹൃത്തുക്കള്‍ ഇപ്പോള്‍ തുറന്നിട്ടുള്ള വെബ്‌സൈറ്റില്‍ പിന്നീട് നല്‍കും. വിമാനത്താവളത്തില്‍ എത്താനും തരൂരിനെ നേരിട്ടു കണ്ട് പിന്തുണ അറിയിക്കാനും അവസരമൊരുക്കുന്നതിനാണിത്. തിരുവനന്തപുരത്ത് തരൂരിനു സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ആലോചിക്കുന്നുണ്ട്.

കടപ്പാട് – മാതൃഭൂമി

തരൂരിനല്ലാതെ മറ്റൊരു മന്ത്രിക്കും ഇത്തരമൊരു സ്വീകരണം ലഭിക്കില്ല

തരൂരിന്‌ ന്യൂയോര്‍ക്കില്‍ കുടുംബസംഗമം


ന്യൂയോര്‍ക്ക്‌: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശശി തരൂരിന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം. രണ്ടു ദശാബ്ദത്തിലേറെക്കാലം ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്‌ പ്രവര്‍ത്തിച്ച തരൂരിന്‌ ഈ യാത്ര കുടുംബവുമായും സുഹൃത്തുക്കളുമായുള്ള പുനഃസമാഗമത്തിനുള്ള അവസരം കൂടിയായി.

ഐക്യരാഷ്ട്രസഭയുടെ, ജനസംഖ്യയും വികസനവും സംബന്ധിച്ച സമ്മേളനത്തില്‍ സംബന്ധിക്കാനാണ്‌ തരൂര്‍ എത്തിയത്‌. ഇതുവരെ ഉദ്യോഗസ്ഥനായിരുന്ന യു.എന്നില്‍ ഇത്തവണ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. യു.എന്‍. ഉദ്യോഗസ്ഥയും ഭാര്യയുമായ ക്രിസ്‌റ്റ ജൈല്‍സിനെ അഞ്ചുമാസത്തിനുശേഷമാണ്‌ തരൂര്‍ കാണുന്നത്‌. മകന്‍ കനിഷ്‌കിനെ കണ്ടിട്ട്‌ മാസം ഒന്‍പത്‌ കഴിഞ്ഞു. പക്ഷേ, സന്ദര്‍ശനത്തിന്റെ ഏറിയ പങ്കും തിരക്കിട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നിരവധി പ്രവാസിസംഘടനകള്‍ നല്‌കിവരുന്ന സ്വീകരണങ്ങള്‍ക്കുമാണ്‌ നീക്കിവെച്ചിട്ടുള്ളത്‌. ഐക്യരാഷ്ട്രസഭയിലെ സുഹൃത്തുക്കളും തരൂരിനെ താരപരിവേഷത്തോടെയാണ്‌ സ്വീകരിച്ചത്‌.

തരൂര്‍ പങ്കെടുക്കുന്ന പ്രവാസി യോഗങ്ങളിലെല്ലാം നൂറുകണക്കിന്‌ പേരാണ്‌ സംബന്ധിക്കുന്നത്‌. ഒരു രാഷ്ട്രീയ സൂപ്പര്‍താരത്തിന്റെ പരിവേഷത്തോടെയെത്തിയ തരൂരിന്റെ സ്വീകരണച്ചടങ്ങില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണഗാനങ്ങള്‍ അകമ്പടിയേകി.

തിരഞ്ഞെടുപ്പുവിജയത്തിന്‌ പ്രവാസികള്‍ നല്‌കിയ സഹായത്തിനു നന്ദി പറഞ്ഞ തരൂര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ എല്ലാ വിവരങ്ങളും പുറത്തുവിടുന്നത്‌ ഇന്റര്‍നെറ്റില്‍ ട്വിറ്ററിലൂടെത്തന്നെയാണ്‌. അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഇതിനകം നിരവധി ‘ട്വീറ്റു’കള്‍ തരൂര്‍ പുറത്തുവിട്ടുകഴിഞ്ഞു.

ന്യൂയോര്‍ക്കില്‍ 25 ഓളം മലയാളി സംഘടനകള്‍ സംയുക്തമായി നല്‌കിയ സ്വീകരണത്തില്‍ തരൂര്‍ തന്റെ ട്വിറ്റര്‍ സംവാദങ്ങളെക്കുറിച്ച്‌ വാചാലനായി. അനാവശ്യമായ വിവാദങ്ങള്‍ക്കു കാരണമായെങ്കിലും തന്റെ മൂന്നു ലക്ഷത്തിലധികം വരുന്ന ട്വിറ്റര്‍ ആരാധകര്‍ ഇന്ത്യയുടെ വികസനത്തിന്റെയും സ്വപ്‌നങ്ങളുടെയും തുടിപ്പുകള്‍ അറിയാനാണ്‌ തന്റെ ട്വിറ്റുകള്‍ വായിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍പ്പെട്ട തരൂര്‍ കരുതലോടെയാണ്‌ ചടങ്ങുകളില്‍ സംബന്ധിക്കുന്നത്‌. ദേശീയഗാനം പാടുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ നെഞ്ചത്ത്‌ കൈവെക്കണം എന്ന്‌ നിര്‍ദേശിച്ച്‌ കേസില്‍ കുടുങ്ങിയ തരൂര്‍ ഇവിടത്തെ യോഗങ്ങളില്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ഇതുവരെയുള്ള രാഷ്ട്രീയജീവിതത്തില്‍ സംതൃപ്‌തനാണെന്നു പറഞ്ഞ ശശിതരൂര്‍, ന്യൂയോര്‍ക്കില്‍നിന്ന്‌ 10 ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി അടുത്തയാഴ്‌ച തിരിക്കും.

കടപ്പാട് – മാതൃഭൂമി

ഗാന്ധിജയന്തി ദിനത്തില്‍ ഡോ.തരൂര്‍ ട്വിറ്ററിലൂടെ തന്റെ മഹത്വം തെളിയിച്ചു

ഗാന്ധിജയന്തി: തരൂര്‍ വീണ്ടും ചര്‍ച്ചാ വിഷയം

ന്യൂഡല്‍ഹി: ‘കന്നുകാലി ക്ളാസ്’ പരാമര്‍ശത്തിന്റെ പേരിലുണ്ടായ വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍   ട്വീറ്റിങ്ങിന്റെ പേരില്‍ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്നും അന്നേ ദിവസം ആളുകള്‍ ജോലി ചെയ്യണമെന്നുമുള്ള തരൂരിന്റെ അഭിപ്രായ പ്രകടനമാണ് പുതിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്.

‘തൊഴില്‍ ആരാധനയായിരിക്കണെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ നാം അവധി, ആഘോഷിക്കുന്നു’ എന്നാണ് ട്വിറ്ററില്‍ ഒരു ചോദ്യത്തിനു മറുപടിയായി തരൂര്‍ പറഞ്ഞത്. വിയറ്റ്നാം സ്ഥാപകന്‍ ഹോ ചി മിന്റെ ജന്മദിനത്തില്‍ അവിടെ ആളുകള്‍ കൂടുതല്‍

സമയം ജോലി ചെയ്ത് അദ്ദേഹത്തെ ആദരിക്കുന്നതായി ചൂണ്ടിക്കാട്ടി ഉദാഹരണ സഹിതമാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

തരൂരിന്റെ മറുപടി ട്വിറ്ററില്‍ വന്നതോടെ ഗാന്ധി ജയന്തി ദിവസം ആളുകള്‍ ജോലി ചെയ്യണമോ വേണ്ടയോ എന്നത്   ആളുകള്‍ ഒരു സംവാദ വിഷയമായി ഏറ്റെടുക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ മാത്രമല്ല ഒരു നേതാവിന്റെയും ജന്മദിനത്തില്‍ അവധി ആവശ്യമില്ലെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഗാന്ധിജിയെ പലരും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായതു കൊണ്ടാണെന്നും അതിനാല്‍ അവധി വേണമെന്നുമാണ്   മറ്റു ചിലരുടെ അഭിപ്രായം. അവധി ഇഷ്ടപ്പെടാത്തവരില്ലെന്നും അതിനാല്‍ ഗാന്ധി ജയന്തി ദിനം അവധി ആയിരിക്കണമെന്നുമായിരുന്നു മറ്റുചിലരുടെ

അഭിപ്രായം. ശശി തരൂരിന്റെ അഭിപ്രായം ഇത്തരത്തില്‍   ഇന്റര്‍നെറ്റില്‍ സംവാദമായി കത്തിപ്പടരുകയാണ്.

അതേസമയം, ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്ന തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കടപ്പാട് – മനോരമ

Attended interfaith prayers at Rajghat: Gandhiji’s 140th birth annivrsry. Unusually sunny&bright: metaphor for light he still shines #Gandhi8:21 PM Oct 1st from UberTwitter

RT @chemingineer: Challenge to Indian tweeters – Can we make Gandhi a Trending Topic on his birthday today? #Gandhi8:16 PM Oct 1st from UberTwitter

RT @chemingineer: Challenge to Indian tweeters – Can we make Gandhi a Trending Topic on his birthday today? #Gandhi

bharat_k

@ShashiTharoor are you not forgetting another great leader who was known for his simplicity,Minister.

RT @pansharma: Gandhiji said”Work is Workship” & we enjoy holiday on his birthday. He wld hv wanted us to work harder today. #Gandhi 10:12 PM Oct 1st from UberTwitter
@ShashiTharoor I totally agree with you on that Sir,but in that case there would not be any differnce between any normal day nad 2nd OCT!!
@bharat_k I’m not forgetting Shastriji – great man, grt Indian, gave his life in India’s service. On my way to Parlmnt to pay floral tribute9:52 PM Oct 1st from UberTwitter in reply to bharat_k
@parth_banerjee Wrong. I want us to start the day w solemn commemoration of Gandhiji & then work, bearing his ideals & principles in mind12:08 PM Oct 2nd from UberTwitter in reply to parth_banerjee
ഇതൊക്കെയായിരുന്നു ചില ട്വീറ്റുകള്‍. ഗാന്ധി ജയന്തിക്ക് വിദ്യാലയങ്ങള്‍ മുതല്‍ ഓഫീസുകള്‍ വരെ ഗാന്ധിജിയുടെ പേരില്‍ അല്പമൊന്ന് ശുചിയാക്കാന്‍ ശ്രമിക്കാതെ അവധി ആഘോഷിക്കുന്നവരോട് പിന്നെ ഏത് ഭാഷയാണാവോ പറയേണ്ടട്?
Follow

Get every new post delivered to your Inbox.