My resposes

എരുമക്കുഴിക്കു ശാപമോക്ഷമാകുന്നു; ‘സുന്ദരനഗര’ത്തിനു തുടക്കം അവിടെ
=========================================
തിരുവനന്തപുരം നഗരസഭയുടെ ‘എന്റെ നഗരം സുന്ദരനഗരം’ പരിപാടിക്ക് നഗരത്തിലെ ഏറ്റവും വലിയ മാലിന്യശേഖരമായ എരുമക്കുഴിയിൽ സന്നദ്ധജനകീയസേവനത്തോടെ കേരളപ്പിറവിദിനത്തിൽ തുടക്കമാകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നൂറുകണക്കിനു സന്നദ്ധഭടർ ശുചീകരണം നടത്തും. മാലിന്യക്കൂമ്പാരം നിരത്തി മണ്ണിട്ടുമൂടുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.
പരിപാടിയുടെ ഉദ്ഘാടനം മേയർ കെ ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ നിർവ്വഹിക്കും. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ശുചിത്വസന്ദേശം നൽകും. ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. തോമസ് ഐസക്ക് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്യും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും. നഗരത്തിലെ എം.എൽ.എ.മാരായ കെ. മുരളീധരൻ, എം.എ. വാഹിദ്, ജമീല പ്രകാശം, വി. ശിവൻകുട്ടി, വിവിധ കക്ഷിനേതാക്കളായ കെ. മോഹൻ കുമാർ, ബീമാപ്പള്ളി റഷീദ്, കെ. പ്രകാശ് ബാബു, അമ്പലത്തറ ശ്രീധരൻ നായർ, ട്രിഡ ചെയർമാൻ, കളക്ടർ തുടങ്ങിയവരും സംബന്ധിക്കും.
എരുമക്കുഴിയിലെ മാലിന്യക്കൂമ്പാരം ശാസ്ത്രീയമായ ക്യാപ്പിങ് നടത്താൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ കോസ്റ്റ്ഫോർഡിനെ ചുമതലപ്പെടുത്തി. ഇതിനു മുന്നോടിയായാണ് ഇപ്പോഴത്തെ പ്രവർത്തനം.പരിസ്ഥിതിപ്രവർത്തകരും സാങ്കേതികവിദഗ്ദ്ധരും അടങ്ങിയ സമിതിയാണ് പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷമുണ്ടാക്കാത്ത തരത്തിലുള്ള ക്യാപ്പിങ് പദ്ധതിക്കു രൂപം നൽകുന്നത്. ഇവിടേക്കുള്ള മാലിന്യനീക്കം പൂർണ്ണമായും നിലയ്ക്കുന്നതോടെ ഇവിടെ കൃഷി തുടങ്ങാനും പദ്ധതിയുണ്ട്.
ഡോ: ആർ.വി.ജി. മേനോൻ, ഡോ: അജയകുമാർ വർമ്മ, ഡോ: വിജയകുമാർ, ഡോ: ബാബു അമ്പാട്ട്, ബിജു സോമൻ, കോസ്റ്റ് ഫോർഡ് സാജൻ, മലിനീകരണനിയന്ത്രണ ബോർഡിലെ പ്രേം ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണു വിദഗ്ദ്ധസമിതി. കരിമഠം കുളം ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണ്ണുമുഴുവൻ ക്യാപ്പിങ്ങിന് ഉപയോഗിക്കും.
മാലിന്യത്തിലേക്കു മഴവെള്ളം ഇറങ്ങാത്ത വിധത്തിലുള്ള ക്രമീകരണങ്ങളോടെയാണ് മണ്ണിടൽ നടത്തുന്നത്. ശുചിത്വപദ്ധതി മുന്നേറുന്നമുറയ്ക്ക് ഇവിടേക്കുള്ള മാലിന്യനീക്കം സ്വാഭാവികമായും അവസാനിക്കും. അതുവരെ നിക്ഷേപിക്കുന്ന മാലിന്യത്തിൽനിന്നു ജലാംശം മണ്ണിലേക്കു കിനിയാത്തവിധത്തിൽ ആ ഭാഗത്തെ അടിത്തട്ടും ശാസ്ത്രീയമായി സീൽ ചെയ്യും. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ഒട്ടനവധി മുൻകരുതലുകളോടെയാണു വിദഗ്ദ്ധസമിതി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഏറ്റവും ശാസ്ത്രീയമായും ജനങ്ങൾക്കു ദോഷം ഉണ്ടാകാത്ത രീതിയിലും പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മേൽനോട്ടം പരിസ്ഥിതിപ്രവർത്തകരെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രത്യേകത. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനാണിതെന്ന് മേയർ കെ. ചന്ദ്രിക പറഞ്ഞു.
ഇതോടൊപ്പം ചാലയിൽ തുമ്പൂർമൂഴി മാതൃകയിലുള്ള 20 എയ്റോബിക് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായി. അല്പം പോലും ദുർഗന്ധമില്ലാതെ മാലിന്യം വളമാക്കി മാറ്റുന്ന സംവിധാനമാണിത്. നഗരസഭവക ഗ്യാരേജിന്റെ സ്ഥലത്ത് ഇതിനായി നിർമ്മിച്ച കെട്ടിടത്തിൽ 31നു വൈകിട്ട് മൂന്നിന് ഒരുകൂട്ടം ചിത്രകാരർ ഗ്രാഫിറ്റി പെയിന്റിങ് നടത്തും.

Manoj K. Puthiyavila's photo.
Manoj K. Puthiyavila's photo.
എന്റെ പ്രതികരണങ്ങള്‍.
വിളപ്പില്‍ശാല പ്രശ്നം ഉടലെടുക്കാനുണ്ടായ കാരണം ജൈവേതരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തിയതിലൂടെ ഉണ്ടായതാണ്. നഗരമാലിന്യം കേന്ദ്രീകൃതമായി സംസ്കരിക്കുമ്പോള്‍ തരംതിരിക്കലും, മീഥൈന്‍ എമല്‍ഷന്‍ പരിമിതപ്പെടുത്തലും നടക്കില്ല. ഉറവിടമാലിന്യ സംസ്കരണം എന്ന ഉത്തരവാദിത്തം എല്ലാ പൊരന്റെയും കടമയാവണം. പൈപ്പ് കമ്പോസ്റ്റിംഗ് അശസ്ത്രീയമായി നടപ്പിലാക്കിയതും ശരിയായില്ല. അതിന്റെ പരിഷ്കരണവും അനിവാര്യമാണ്. എക്പെര്‍ട്ട് കമ്മറ്റികളെക്കാള്‍ കഴിവ് തെളിയിച്ചത് ഡോ. തോമസ് ഐസക് തന്നെയാണ്. തെളിയക്കപ്പെട്ടതുകൊണ്ട് മാത്രമാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക് എന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഡോ. ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ ഒരുടീം പരീക്ഷണ നിരീക്മഷണങ്ങളിലൂടെ പരീക്ഷിച്ച് ഫലപ്രാപ്തി തെളിയിച്ചത്. കാര്‍ഷിക സര്‍വ്വകലാശാല ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ബാക്ടീരിയ ചാണകമില്ലാതെയും സംസ്കരിക്കാന്‍ സഹായകമായി. രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഇതിന്റെ ലളിതമായ മോഡല്‍ തെളിവ് സഹിതം അവതരിപ്പിച്ചിട്ടും ഒരു പട്ടീം തിരിഞ്ഞ് നോക്കിയില്ല. ഇതിനേക്കാള്‍ പ്രധാനമാണ് കക്കൂസ് മാലിന്യ സംസ്കരണം ഉറവിടത്തില്‍ത്തന്നെ നടപ്പിലാക്കുക എന്നത്. അതിനും ചെങ്കച്ചൂളയില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഡോ. ഐസക്കിന്റെ ലേഖനം വെളിച്ചം വീശുന്നു. പുറം തള്ളുന്ന സ്ലറിയെ കട്ടിരൂപത്തിലാക്കി എയറോബിക് കമ്പോസ്റ്റ് പ്ലാന്റുകളില്‍ ചാണകത്തിന് പകരം പ്രയോജനപ്പെടുത്താം. മലിനജലം ശുദ്ധീകരിക്കുവാനുള്ള സംവിധാനവും വേണം. ഇത്രയുമായാല്‍ ഡോ. തരൂര്‍ മോദിയോടാവശ്യപ്പെട്ട നൂറ് കോടി പാര്‍വ്വതീ പുത്തനാര്‍ ശുദ്ധീകരിക്കാന്‍ ചെലവാക്കേണ്ടിവരില്ല. കരമനയാറും, കിള്ളിആറും രക്ഷപ്പെടുകയും ചെയ്യും.
അവിടെ പ്രശ്നം ഉണ്ടായതുകൊണ്ടാണു മറ്റിടങ്ങളിലൊക്കെ മാലിന്യം കൊണ്ടുത്തള്ളാൻ നഗരസഭം നിർബ്ബദ്ധരായത്. അതേപ്രശ്നം തന്നെയാണ് വിളപ്പില്‍ശാലയിലും സംഭവിച്ചത്. സമരപ്പന്തലില്‍ എത്തിയ ‍ഞാനും അവതരിപ്പിച്ചത് തുമ്പൂര്‍മൂഴിമോഡലായിരുന്നു. അതിന് ശേഷം ഞങ്ങള്‍ മൂന്നുപേര്‍ സംസ്കരണപ്ലാന്റ് വരെ റോഡിലൂടെ പേയി. കാണാന്‍ കഴിഞ്ഞത് അന്നാട്ടുകാര്‍തന്നെ കവറുകളിലാക്കിയ മാലിന്യം വലിച്ചെറിയുന്നതായിട്ടാണ്. മാലിന്യത്തിന്റെ വിലപോലും അന്നും ഇന്നും എനിക്കില്ല. വരും തലമുറയ്ക്കുവേണ്ടി എന്റെ കടമ ഞാന്‍ ചെയ്യുന്നു. വിളപ്പില്‍ശാലയില്‍ സംഭവിച്ചത് കേരളം മുഴുവനും സംഭവിച്ചപ്പോള്‍ അതിന് പരിഹാരം കണ്ടെത്തി ആലപ്പുഴയില്‍ മാതൃകകാട്ടിയ ഡോ. ഐസക്കിന് നന്ദി. തെളിവിതാ. https://www.youtube.com/watch?v=11DOSmZmK_w&index=16…

Today we Kapil sreedhar, Keralafarmer and Vipin visited the Janakeeya Samithi stage with our support to the Villagers…
YOUTUBE.COM
പരിപാടിയുടെ ഉദ്ഘാടനം മേയർ കെ ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ നിർവ്വഹിക്കും. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ശുചിത്വസന്ദേശം നൽകും. ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. തോമസ് ഐസക്ക് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്യും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും. നഗരത്തിലെ എം.എൽ.എ.മാരായ കെ. മുരളീധരൻ, എം.എ. വാഹിദ്, ജമീല പ്രകാശം, വി. ശിവൻകുട്ടി, വിവിധ കക്ഷിനേതാക്കളായ കെ. മോഹൻ കുമാർ, ബീമാപ്പള്ളി റഷീദ്, കെ. പ്രകാശ് ബാബു, അമ്പലത്തറ ശ്രീധരൻ നായർ, ട്രിഡ ചെയർമാൻ, കളക്ടർ തുടങ്ങിയവരും സംബന്ധിക്കും. സന്തോഷം. എങ്ങിനെയെങ്കിലും നാട് ശുചിയാവട്ടെ. വരും തലമുറ രക്ഷപ്പെടട്ടെ.
ഡോ: ആർ.വി.ജി. മേനോൻ, ഡോ: അജയകുമാർ വർമ്മ, ഡോ: വിജയകുമാർ, ഡോ: ബാബു അമ്പാട്ട്, ബിജു സോമൻ, കോസ്റ്റ് ഫോർഡ് സാജൻ, മലിനീകരണനിയന്ത്രണ ബോർഡിലെ പ്രേം ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണു വിദഗ്ദ്ധസമിതി. ഇതില്‍ ആരെല്ലാം വിളപ്പില്‍ശാലയിലും വിദ്ഗധസമിതിയില്‍ അംഗങ്ങളായിരുന്നു എന്നെനിക്കറിയില്ല. എന്നാല്‍ ആ.വി.ജിയുമായി കുറച്ച് സംവാദം ഞാന്‍ നെറ്റിലൂടെ നടത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വിദഗ്ധോപദേശം കൊടുക്കുകമാത്രമാണ് ജോലി എന്നും പിന്നെ അവിടെ എന്തു സംഭവിച്ചു എന്ന് നോക്കേണ്ടത് എന്റെ ചുമതല അല്ല എന്നുമാണ്. ദയവുചെയ്ത് ഇവിടെ അത് സംഭവിക്കാന്‍ അനുവദിക്കരുത്. സമയാ സമയങ്ങളില്‍ മാലിന്യസംസ്കരണത്തിലെ പാളിച്ചകള്‍ തിരുത്തിത്തന്നെ വേണം മുന്നോട്ട് പോകേണ്ടത്. ആലപ്പുഴയില്‍ ഡോ. ഐസക് ഫോളോ അപ് ചെയ്തതിന്റെ തെളിവുകള്‍ നെറ്റില്‍ ലഭ്യമാണ്.